വള്ളിക്കുന്ന് : നെറു ങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രം തവളമാക്കിയ വാനരക്കൂട്ടത്തിന് ഉത്രാട നാളിൽ ക്ഷേത്ര ജീവനക്കാർ പതിവുപോലെ ഓണസദ്യ ഒരുക്കി .അയ്യപ്പക്ഷേത്രത്തിന്റെ പടിക്കെട്ടിനു താഴെ ഇലയിട്ട് ചോറും നാലുകൂട്ടം കറികളും വിളമ്പിയ ശേഷം ഒരു പ്രത്യേക ശബ്ദത്തിൽ ജീവനക്കാർ നീട്ടി വിളിച്ചപ്പോൾ കുരങ്ങന്മാർ ഒന്നൊന്നായി വൃക്ഷ ശിവരങ്ങളിൽ നിന്ന് ഇറങ്ങി വന്നു . കഴിഞ്ഞ ഓണത്തിന് ശേഷം അപ്രത്യക്ഷനായ വാനരമൂപ്പൻ രാമൻകുട്ടി തിരിച്ചെത്തിയത് കണ്ടപ്പോൾ ഭക്തർക്ക് സന്തോഷം ഇരട്ടിച്ചു . പപ്പടത്തിനു കടപിടി കൂടിയും പല വികൃതികൾ കാട്ടിയും സ്വന്തം ശൈലിയിലുള്ള വാനരൻമാരുടെ പന്തിഭോജനം ഉത്രാടം നാളിലെ കൗതുക കാഴ്ചയായി .അയ്യപ്പക്ഷേത്രത്തിൽ എല്ലാ ദിവസവും ഉഷ നിവേദ്യം അഥവാ ആദ്യ പൂജയുടെ നിവേദ്യം വാനരന്മാർക്കുള്ളതാണ് .ഉത്രാടനാളിൽ വാനരന്മാരെ ഊട്ടിയ ശേഷം മാത്രമേ ഓണസദ്യ ഉണ്ണാവൂ എന്നും ഇവിടുത്തെ വിശ്വാസം .
12 February 2026
പ്രാദേശികം
ചരമം : മുതിരക്കാലായി നാരായണി 27 August 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇനി വള്ളിക്കുന്ന്കാരനായ ഡോ. വിനോദ് 5 October 2025
എഴുത്തുകൾ
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
പ്രാദേശികം
ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി 3 August 2025